Jun 23, 2011

Why Lokpal?- Read Existing and Prop0sed System and decide whom to support.

Existing System

  System Proposed by civil society

No politician or senior officer ever goes to jail despite huge evidence because Anti Corruption  Branch (ACB) and CBI directly come under the government. Before starting investigation or initiating prosecution in any case, they have to take permission from the same bosses, against whom the case has to be investigated.

Lokpal at centre and Lokayukta at state level will be independent bodies. ACB and CBI will be merged into these bodies. They will have power to initiate investigations and prosecution against any officer or politician without needing anyone’s permission. Investigation should be completed within 1 year and trial to get over in next 1 year. Within two years, the corrupt should go to jail.

No corrupt officer is dismissed from the job because Central Vigilance Commission, which is supposed to dismiss corrupt officers, is only an advisory body. Whenever it advises government to dismiss any senior corrupt officer, its advice is never implemented.

Lokpal and Lokayukta will have complete powers to order dismissal of a corrupt officer. CVC and all departmental vigilance will be merged into Lokpal and state vigilance will be merged into Lokayukta.

No action is taken against corrupt judges because permission is required from the Chief Justice of India to even register an FIR against corrupt judges.

Lokpal & Lokayukta shall have powers to investigate and prosecute any judge without needing anyone’s permission.

Nowhere to go - People expose corruption but no action is taken on their complaints.

Lokpal & Lokayukta will have to enquire into and hear every complaint.

There is so much corruption within CBI and vigilance departments. Their functioning is so secret that it encourages corruption within these agencies. 

All investigations in Lokpal & Lokayukta shall be transparent. After completion of investigation, all case records shall be open to public.  Complaint against any staff of Lokpal & Lokayukta shall be enquired and punishment announced within two months.

Weak and corrupt people are appointed as heads of anti-corruption agencies.

Politicians will have absolutely no say in selections of Chairperson and members of Lokpal & Lokayukta. Selections will take place through a transparent and public participatory process.

Citizens face harassment in government offices. Sometimes they are forced to pay bribes. One can only complaint to senior officers. No action is taken on complaints because senior officers also get their cut.

Lokpal & Lokayukta will get public grievances resolved in time bound manner, impose a penalty of Rs 250 per day of delay to be deducted from the salary of guilty officer and award that amount as compensation to the aggrieved citizen.

Nothing in law to recover ill gotten wealth. A corrupt person can come out of jail and enjoy that money.

Loss caused to the government due to corruption will be recovered from all accused.

Small punishment for corruption- Punishment for corruption is minimum 6 months and maximum 7 years.

Enhanced punishment - The punishment would be minimum 5 years and maximum of life imprisonment.

Jun 21, 2011

എം.എ ബേബിയും മകനും അനഘയെ പീഡിപ്പിച്ചുവെന്ന് ശ്രീകുമാരിയുടെ കത്തിലുണ്ടെന്നു വീക്ഷണം



കവിയൂര്‍ കൂട്ട ആത്മഹത്യക്കേസില്‍ തുടരന്വേഷണം നടത്താന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മന്ത്രിപുത്രന്മാരെ നേരത്തെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഇപ്പോള്‍ മന്ത്രിയും കൂടി ഉള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കുടുംബാംഗങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരി അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സാഹചര്യം സംബന്ധിച്ചു വിശദമായി അന്വേഷിച്ച് മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇന്നലെ സിബിഐ കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
തിരുവല്ല കവിയൂര്‍ ക്ഷേത്രം കിഴക്കേനടയ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ. ഐ. നാരായണന്‍ നമ്പൂതിരി (42), ഭാര്യ ശോഭന (32), മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്റ്റംബര്‍ 28 നാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട തിന്റെ ശാസ്ത്രീയ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടും പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ലതാ നായരെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കിയതില്‍ കോടതി അപാകത കണ്ടെത്തി. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി ഹൈക്കോടതിക്ക് അയച്ച കത്തിന്റെ ഉള്ളടക്കവും പരിശോധിക്കണം.
പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പരിശോധിക്കാത്ത തെളിവുകള്‍ കൂടി തുടരന്വേഷണത്തില്‍ പരിഗണിക്കാന്‍ കോടതി സിബിഐ ക്കു നിര്‍ദേശം നല്‍കി. ശ്രീകുമാരി അയച്ച കത്തിലാണു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഉന്നത പൊലീസുദ്യോഗസ്ഥനും അനഘയുടെ ആത്മഹത്യക്കു പ്രേരണയായ സംഭവത്തില്‍ പങ്കുണ്ടെന്ന സൂചന നല്‍കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, എം.എ.ബേബിയുടെ മകന്‍, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍, കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥന്‍ നായര്‍ തുടങ്ങിയ ഉന്നതര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് അനഘ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ശ്രീകുമാരി തന്റെ കത്തില്‍ സൂചിപ്പിച്ചിരുന്നതെന്നാണ് വീക്ഷണം പത്രം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
അനഘയുടെ മൃതദേഹ പരിശോധനയില്‍ പുരുഷബീജം കണ്ടെത്തിയിട്ടും സ്ത്രീയായ ലതാ നായരെ മാത്രം കേസില്‍ പ്രതിയാക്കിയതിനെ ചോദ്യം ചെയ്ത് അഡ്വ. കെ.പി. രാമചന്ദ്രന്‍ മുഖേന ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണു സിബിഐ പ്രത്യേക കോടതി തുടരന്വേഷണത്തിനുത്തരവിട്ടത്. കേസിനാസ്പദമായ സംഭവം മുഖ്യചര്‍ച്ചാ വിഷയമായ 2006 ലെ തിരഞ്ഞെടുപ്പിലൂടെ ജയിച്ച് സംസ്ഥാന മന്ത്രിമാരായ രണ്ടുപേരും അവരുടെ മക്കളുമാണ് കേസിലെ മുഖ്യ പ്രതികളെന്നും ഉപഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിക്കാരന്റെ പക്കലുള്ള തെളിവുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മികച്ച നര്‍ത്തകിയായിരുന്ന അനഘയ്്ക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ലതാ നായര്‍ പ്രലോഭിപ്പിച്ചത്. ലതാ നായര്‍ തന്നെ മുഖ്യപ്രതിയായ കിളിരൂരിലെ ശാരിയെന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തു വന്നകാലത്തു തന്നെയാണ് കവിയൂരിലെ അനഘയെയും ലതാ നായര്‍ ചതിയില്‍ വീഴ്ത്തി പല പ്രമുഖര്‍ക്കും കാഴ്ച വച്ചതായുള്ള വിവരം വെളിവായത്.
അനഘയുടെ പിതാവ് നാരായണന്‍ നമ്പൂതിരിയെ കോട്ടയം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു 2004 നവംബര്‍ 28ന് അനഘയെയും കുടുംബത്തെയും വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും സിബിഐയും ആത്മഹത്യയെന്ന നിഗമനത്തിലെത്തിയ സംഭവം കൊലപാതകമാണെന്ന സംശയം അനഘയുടെ ബന്ധുക്കള്‍ക്കുണ്ടായിരുന്നു. പുനരന്വേഷണത്തില്‍ ഹര്‍ജിക്കാരന്റെ വിശദീകരണം കേള്‍ക്കണമെന്നും അനഘയുടെ സഹപാഠി ശ്രീകുമാരി മുന്‍പ് ജസ്റ്റിസ് ആര്‍.ബസന്തിന് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുള്ള സൂചനകള്‍ അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് സമഗ്രമായി പുനരന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. കിളിരൂരിലെ ശാരിയെയും കവിയൂരിലെ അനഘയെയും ലൈംഗിക ഭ്രാന്തന്മാര്‍ക്ക് വലിച്ചു കീറാന്‍ ഏര്‍പ്പാടാക്കിയത് ലത നായര്‍ എന്ന റോയല്‍ പിമ്പായിരുന്നു ഇവിടെയും പ്രശ്‌നക്കാരിയെന്ന് വീക്ഷണം റിപ്പോര്‍ട്ടിലുണ്ട്. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന പ്രലോഭനത്തില്‍ ഈ കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വീഴ്ത്തിയാണ് ലതാ നായര്‍ ശാരിയെയും അനഘയെയും നിരവധി പേര്‍ക്ക് കാഴ്ചവച്ചത്.
കിളിരൂരിലെ ശാരിയെ ഉന്മൂലനം ചെയ്യാന്‍, ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഉന്നതന്മാര്‍ക്കുവേണ്ടി ലതാ നായര്‍ നടത്തിയ കുടില നീക്കങ്ങളാണ് ശാരിയെ രോഗിയാക്കിയതും കോട്ടയം തെള്ളകം മാതാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്ക് വിധേയയാക്കിയത്. ഇത്രയുമായപ്പോള്‍ പീഡന കഥകള്‍ പുറത്താകുകയും കിളിരൂര്‍കവിയൂര്‍ പീഡനത്തിനു പിന്നിലെ പലരില്‍ പ്രധാനികള്‍ മുന്‍മന്ത്രി എം.എ.ബേബിയും അദ്ദേഹത്തിന്റെ പുത്രനും കോടിയേരി ബാലകൃഷ്ണന്റെ പുത്രനുമാണെന്നും വ്യക്തമാകുകയും ചെയ്തു. ശാരി ചികിത്സയിലായിരിക്കുമ്പോഴാണ് അനഘയും കുടുംബവും ആത്മഹത്യ ചെയ്യുന്നത്. നാരായണന്‍ നമ്പൂതിരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ലതാ നായര്‍ പുലര്‍ത്തിയിരുന്നത്. പലപ്പോഴും ആ വീട്ടില്‍ ലതാ നായര്‍ അന്തിയുറങ്ങിയിട്ടുണ്ട്.
നാരായണന്‍ നമ്പൂതിരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കവിയൂര്‍ പീഡനക്കേസിലെ വിശദാംശങ്ങളും കേസിലെ ഉന്നതന്മാരായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്ന കൂട്ടത്തില്‍ കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെയും ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പല സ്ഥലത്തും കൂട്ടിക്കൊണ്ടുപോയതായ സംഭവവും പുറത്തു വന്നു. കൂടാതെ, കവിയൂര്‍ പീഡനക്കേസില്‍ െ്രെകം നമ്പര്‍ 188/2004 ആയി കുമരകം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ നാലാം പ്രതിയായിരുന്നു ലതാ നായര്‍.
ലതാ നായരും മകള്‍ സവിതയും കവിയൂരില്‍ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. 20ാം തീയതി ലതാ നായര്‍ അവിടെ നിന്ന് പോവുകയും 21-ാം തീയതി സവിതയെ നാരായണന്‍ നമ്പൂതിരി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഈറോഡിലേക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് നാരായണന്‍ നമ്പൂതിരിയെ കോട്ടയത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഈ വിവരങ്ങള്‍ പുറത്തായതു മൂലമുള്ള നാണക്കേട് മൂലമാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ ഒരു പരിധിവരെ അന്ന് വിജയിച്ചിരുന്നു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള പ്രതികള്‍ കേസന്വേഷണം അട്ടിമറിച്ചതു മൂലമാണ് അനഘയുടെ പീഡനക്കേസ് ഒതുക്കപ്പെട്ടതും എം.എ.ബേബിയും ശ്രീമതി ടീച്ചറും കോടിയേരി ബാലകൃഷ്ണന്റെ പുത്രനും എം.എ.ബേബിയുടെ മകനും ഡിവൈ.എസ്.പി ഗോപിനാഥനുമൊക്കെ അടങ്ങുന്ന കൊടും കുറ്റവാളികള്‍ ഇതുവരെ രക്ഷപ്പെട്ട് നില്‍ക്കുന്നത്-വീക്ഷണം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിസ്സഹായരും ലോകപരിജ്ഞാനമില്ലാത്തവരുമായ രണ്ട് കുടുംബങ്ങളെയും അതിലെ കൗമാരക്കാരെയും പ്രലോഭിപ്പിച്ച് ലൈംഗിക വിപണനം നടത്തിയ ലതാ നായര്‍ അടക്കമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ െ്രെകം അന്നാരംഭിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ തുടര്‍ അന്വേഷണ ഹര്‍ജി. ഈ ഹര്‍ജിയിലാണ് ഇന്ന് തുടരന്വേഷണത്തിന് സി.ബി.ഐ കോടതി ഉത്തരവിട്ടിട്ടുള്ളത്.

Jun 20, 2011

ആപ്പിളിന്റെ മ്യൂസിക്‌റിയാലിറ്റി ഷോയും ഫ്ലാറ്റ്.......

ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പുടമകള്‍ പ്രമുഖചാനലുമായി സഹകരിച്ചുനടപ്പാക്കിയ സംഗീതറിയാലിറ്റി ഷോയും ഫ്ലാറ്റ്....എറണാകുളം നഗരത്തില്‍ ഫഌറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ മലയാളത്തിലെ ഒരു ചാനലുമായി ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് നടത്തിയ റിയാലിറ്റിഷോയിലെ വിജയികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. '2 ക്രോര്‍ ആപ്പിള്‍ മെഗാ സ്റ്റാര്‍' എന്ന വമ്പന്‍പേരുമായെത്തിയ റിയാലിറ്റിഷോയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ഒന്നാംസ്ഥാനത്തെത്തുന്നയാള്‍ക്ക് 25 ലക്ഷത്തിന്റെ ഫ്‌ളാറ്റും രണ്ടാം സ്ഥാനക്കാരന് ആള്‍ട്ടോ കാറും മൂന്നാംസ്ഥാനക്കാരന് പത്തുപവന്‍ സ്വര്‍ണവുമാണ് മുഖ്യസ്‌പോണ്‍സര്‍മാരായ ആപ്പിളുകാര്‍ വാഗ്ദാനം ചെയ്തത്.

റിയാലിറ്റിഷോയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സനൂജിനായിരുന്നു. രണ്ടാം സ്ഥാനം കൊല്ലം കൊച്ചുമക്കാനിപ്പള്ളിപുരയിടം സ്വദേശി നിയാസിനും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചത് തൃശൂര്‍, വടകര സ്വദേശിനികള്‍ക്കായിരുന്നു. കോസ്റ്റിയൂമും യാത്രാച്ചെലവുമായി റിയാലിറ്റിഷോയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൈയില്‍നിന്ന് ചെലവായത് ലക്ഷങ്ങളാണ്. ഈ തുകയും ആപ്പിളുകാര്‍ നല്‍കുമെന്നായിരുന്നു അറിയിച്ചത്.

വിജയികളായവരെല്ലാം കൊച്ചിയിലെ ആപ്പിള്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയും പരിഹാസവുമാണ് ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ ചിലര്‍ പരാതിയുമായി കോടതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ആപ്പിളുകാരുടെ ഭീഷണിയില്‍ നിന്ന് ചിലര്‍ ഇപ്പോഴും മോചിതരായിട്ടില്ല. അതിനാല്‍ പരസ്യമായി തുറന്നുപറയാന്‍ പോലും ചിലര്‍ മടിക്കുന്നു. കൊല്ലം കൊച്ചുമക്കാനിപ്പള്ളി പുരയിടം സ്വദേശിയായ നിയാസിന് ഇപ്പോള്‍ റിയാലിറ്റിഷോയെന്ന് കേള്‍ക്കുമ്പോഴെ പേടിയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ നിയാസ് ഏറെ പ്രതീക്ഷയോടെയായിരുന്നു ആപ്പിള്‍ ഷോയില്‍ പങ്കെടുത്തത്. ഈ ചെറുപ്പക്കാരന്‍ കടം മേടിച്ചാണ് കോസ്റ്റിയൂമും യാത്രാച്ചെലവും ഒപ്പിച്ചെടുത്തത്. സുഹൃത്തുക്കളുടെ കാരുണ്യവും തുണയായി. ഒടുവില്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ സന്തോഷം കൊണ്ട് നിയാസ് മതിമറന്നു. പക്ഷേ പിന്നീടാണ് ചതി മനസിലായതെന്ന് നിയാസ് പറയുന്നു.  രണ്ടാം സമ്മാനമായ ആള്‍ട്ടോ കാര്‍ ഉടന്‍ തന്നെ തരുമെന്നാണ് ആപ്പിള്‍ ഉടമകള്‍ നിയാസിനെ ചാനല്‍ മുഖേന അറിയിച്ചത്. എന്നാല്‍ പിന്നീട് ഇക്കാര്യം തിരക്കിച്ചെന്നപ്പോള്‍ പരിഹസിക്കുകയാണ് ചെയ്തത്. ആപ്പിള്‍ ഉടമകളായ സാജു കടവിലാനും രാജീവ്കുമാര്‍ ചെറുവാരയും പരാതി കേള്‍ക്കാന്‍ പോലും മിനക്കെട്ടില്ല. പരിഹാസം സഹിക്കവയ്യാതായപ്പോഴാണ് എറണാകുളം മുന്‍സിഫ്‌കോടതിയില്‍ ആപ്പിളിനെതിരെ പരാതിനല്‍കിയതെന്ന് നിയാസ് പറയുന്നു.

അതിനിടെ തട്ടിപ്പ്‌കേസിലെ മുഖ്യപ്രതികളിലൊരാളായ സാജു കടവിലാന്റെ ബാംഗ്‌ളൂരിലെ ഫ്‌ളാറ്റ് പൊലീസ് കണ്ടെത്തി. സാജുവിന്റെ ബെന്‍സ് കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസമായി ബാംഗ്‌ളൂരില്‍ തിരച്ചില്‍ നടത്തുന്ന കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘത്തിന് ഇന്നലെയാണ് ഫ്‌ളാറ്റ് കണ്ടെത്താനായത്. രാവിലെ മഫ്ടിയിലെത്തിയ കേരളപൊലീസിനെ അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഇത് ചെറിയ തോതില്‍ വാഗ്വാദത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. തുടര്‍ന്ന് ബാംഗ്‌ളൂര്‍ സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. നാലുദിവസം മുമ്പ് സാജു ഫ്‌ളാറ്റില്‍ നിന്ന് മുങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. ബാംഗ്‌ളൂര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് അപ്പാര്‍ട്ട്‌മെന്റ്. സാജു ഇവിടെ എത്തിയാല്‍ അറസ്റ്റ് ചെയ്‌തേക്കും. ഒരാഴ്ചയായി ഇവിടെ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

പ്രതികളുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ കൊടിയ ക്രിമിനലുകളെപ്പോലും വെല്ലുന്നതാണെന്നു പൊലീസ് കരുതുന്നു. പ്രതികളെ തേടി ബാംഗ്ലൂരിലെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാന്‍ നീക്കമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു സായുധ പൊലീസ് സംഘം ഇന്നു ബാംഗ്ലൂരിലേക്കു പുറപ്പെടും. അതുവരെ സുരക്ഷിത സ്ഥാനത്തു തങ്ങാന്‍, അവിടെയെത്തിയ പൊലീസ് സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലാരിവട്ടം എസ്‌ഐ അനില്‍ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണു ബാംഗ്ലൂരിലുള്ളത്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് അധികൃതര്‍ തയാറല്ല. ബാംഗ്ലൂരില്‍ നിന്നു പാലക്കാട്ടേക്കു വന്ന അജ്ഞാത ഫോണ്‍കോളില്‍ നിന്നാണ് ആക്രമിക്കാനുള്ള നീക്കം പൊലീസ് അറിഞ്ഞതെന്നാണു സൂചന. ഇതേത്തുടര്‍ന്നു കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

ബാങ്കു രേഖകളില്‍ കോടികളുടെ കടക്കാരായ ആപ്പിള്‍ ഉടമകള്‍ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്ത 150 കോടി രൂപ പൂഴ്ത്തിയ വഴികള്‍ കണ്ടെത്താന്‍ ആദായനികുതി വിഭാഗവും അന്വേഷണം തുടങ്ങി. ഇവരുടെ പാലരിവട്ടത്തെ ഓഫിസില്‍ നിന്നു പിടിച്ചെടുത്ത രേഖകളും നിക്ഷേപകരുടെ വിലാസവും ആദായനികുതി വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ എ ഡേ ഉടമകളായ സാജു കടവിലാന്‍, രാജീവ്കുമാര്‍ ചെറുവാര എന്നിവരുടെ ഒളിത്താവളങ്ങള്‍ ഏതാണ്ടു മനസ്സിലാക്കിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെത്തിയത്. ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന്റെ സൈബര്‍ രേഖകളും കണ്ടെത്തിയ ശേഷമായിരുന്നു പൊലീസിന്റെ നീക്കം.

ഡല്‍ഹിയിലെ സ്വാമിമാരുടെ ചുവടുപിടിച്ച് തോക്കുസ്വാമിയും

ഇന്ത്യയില്‍ ഇത് സന്ന്യാസിമാരുടെ സമരകാലം. യോഗപഠിപ്പിക്കുന്ന ബാബാ രാംദേവ് മുതല്‍ വെറും കാഷായവേഷധാരികള്‍ വരെ ഇപ്പോള്‍ വലിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലാണ്. ഈ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വിവാദനായകനായ സന്യാസിക്ക് അടങ്ങിയിരിക്കാനാകുമോ?. ഭക്തരുടെ വിഷമങ്ങള്‍ അകറ്റാനായി അദ്ദേഹം അവതരിക്കുക തന്ന ചെയ്ത്. അങ്ങനെ നമ്മുടെ പ്രീയപ്പെട്ട തോക്കുസ്വാമി ഹിമവല്‍ മഹേശ്വര വീണ്ടും അവതരിക്കുകയാണ്.

നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് ഹിമവല്‍ അഗ്‌നി ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി രംഗത്തെത്തിയ സ്വാമി സര്‍ക്കാര്‍ 90 ദിവസം പിന്നിട്ടപ്പോഴേക്കും മറ്റൊരു പാര്‍ട്ടിയുമായാണ് പൊങ്ങിയിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പേര് ഓമ്‌നിപൊട്ടന്റ് പീപ്പിള്‍സ് പാര്‍ട്ടി(ഒ.പി.പി.). എല്ലാ പൊട്ടന്മാര്‍ക്കും സ്വാഗതം എന്നായിരിക്കണം സ്വാമിജിയുടെ മനസിലിരുപ്പ്. അടുത്തെങ്ങും തെരഞ്ഞെടുപ്പു നടക്കുന്നില്ലാത്തതിനാല്‍ സമരമാണ് സ്വാമിയുടെ മുന്നിലുള്ള മാര്‍ഗ്ഗം. അതും വെറും സമരമല്ല, നിരാഹാരസമരം. നിരാഹാരം അനുഷ്ഠിക്കുന്നതിനു മുന്നോടിയായി ഇരുപതോളം ആവശ്യങ്ങളും തോക്കുസ്വാമി സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കൊച്ചി പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു സ്വാമി തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചത്. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കും സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കുക, സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ കുറയ്ക്കാന്‍ പൊതുസ്ഥലങ്ങളിലും ബസുകളിലും ട്രെയിനുകളിലും ഒളികാമറകള്‍ ഘടിപ്പിക്കുക, എല്ലാത്തരം രാസകീടനാശിനികളും കൃത്രിമവളങ്ങളും നിര്‍ത്തലാക്കുക, എല്ലാ ആത്മീയകേന്ദ്രങ്ങളില്‍ നിന്നും നിശ്ചിത തുക സാധുക്കള്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയവയാണ് 'തോക്കുസ്വാമി'യുടെ ആവശ്യങ്ങള്‍. ഇല്ലെങ്കില്‍ നിരാഹാരം എന്നതാണ് ലക്ഷ്യം.ഓമ്‌നിപൊട്ടന്റ് പാര്‍ട്ടിയിലൂടെ കുറച്ചു പൊട്ടന്മാരേയും പൊട്ടികളേയും സംഘടിപ്പിക്കാന്‍ പറ്റുമെന്ന് തട്ടിപ്പിന്റെ ആള്‍രൂപമായ ഈ കാഷായവേഷധാരിക്കറിയാം.

ഉദാഹരം ചലചിത്രതാരം അനന്യതന്നെ. സാമാന്യം വിദ്യാഭ്യാസവും അതിലേറെ സൗന്ദര്യവുമുള്ള അനന്യ അടുത്തിടെയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ ആരാധകയാണെന്നു തുറന്നുപറഞ്ഞത്. കുട്ടിക്കാലത്തെ ഒരു കാര്യമെന്ന നട്ടിലാണ് നടി ഇതു തട്ടിവിട്ടത്. വീട്ടില്‍ പൂജാമുറിയില്‍ വച്ചിരിക്കുന്ന തോക്കുസ്വാമിയുടെ പടത്തില്‍ നിന്ന് അത്ഭുതകരമായി വിഭൂതി കൊട്ടക്കണക്കിന് പൊഴിഞ്ഞു എന്ന് എസിവിയോട് (ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍) അനന്യ പുളുവടിക്കുന്ന ഒരു വാര്‍ത്താവീഡിയോ ദൃശ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കൂപ്പന റോഡില്‍ വാര്യക്കാട് വീട്ടില്‍ വച്ചിരുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പടത്തില്‍ നിന്ന് ഭസ്മം പൊഴിഞ്ഞ വിസ്മയകരമായ സംഭവമാണ് എസിവിയുടെ വീഡിയോയിലുള്ളത്. ഈ വിസ്മയ സംഭവത്തിന് വിദ്യാര്‍ത്ഥിനിയായ അനന്യ ദൃക്‌സാക്ഷിയായിരുന്നു. അതിനാല്‍ ടിവിക്കാര്‍ അനന്യയോട് എന്താണ് ഉണ്ടായതെന്ന് ചോദിക്കുന്നതും വിഭൂതി പൊഴിഞ്ഞ അത്ഭുതസംഭവം അനന്യ വിവരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

മാലിനി നായര്‍ എന്ന യൂസറാണ് അനന്യ ഭക്തിയുടെ പാരമ്യത്തില്‍ അത്ഭുതകഥ വിവരിക്കുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടിരിക്കുന്നത്. തോക്കുസ്വാമിയുടെ ചിത്രത്തിന് നേരെ ചന്ദനത്തിരി കത്തിച്ച് വീശിക്കൊണ്ട് നില്‍ക്കുന്ന അനന്യയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'ഇന്നലെ ഒരു പത്തരയായപ്പോഴാണ് ഞങ്ങളിത് കണ്ടത്. പരീക്ഷയായതിനാല്‍ ബുക്കുകളെല്ലാം എടുത്ത് ബാഗിലേക്ക് വയ്ക്കാന്‍ നോക്കിയപ്പോള്‍ ഭസ്മം അങ്ങിനെ വീണ് കിടക്കുന്നു. പതിവില്ലാ!ത്ത തരത്തില്‍ ഭസ്മം കണ്ടപ്പോള്‍ ഞാന്‍ വീട്ടുകാരെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ക്ക് വളരെ സന്തോഷവും അത്ഭുതവുമായി. ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം പൊഴിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്വാമിജിയുടേത് കൂടി കണ്ടപ്പോള്‍ എനിക്ക് ഭക്തി കൂടി. വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു. ഞങ്ങള്‍ എല്ലാവരെയും അറിയിച്ചു. രണ്ട് മണിയായപ്പോഴേക്കും ഭസ്മം വളരെ കൂടി' എസിവിയോട് അനന്യ പറയുന്നു.

'ലൈംഗികസ്വാമി' ആയ സന്തോഷ് മാധവനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തോക്കും ചൂണ്ടിക്കൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തി ജയിലില്‍ കഴിയേണ്ടി വന്നതിനെ തുടര്‍ന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് തോക്കുസ്വാമി എന്ന് പേര് വീണത്. ഈ സംഭവത്തിനും വളരെ മുമ്പാണ് അനന്യയുടെ വീട്ടിലുണ്ടായ അത്ഭുതപ്രതിഭാസം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. തോക്കുസ്വാമിക്ക് ആരാധകവൃന്ദം ഉണ്ടാക്കാനായി ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ അത്ഭുതമാണ് വിഭൂതി പൊഴിയല്‍ എന്ന് ഉറപ്പിക്കാം. അനന്യക്ക് ഒരു പക്ഷേ ഈ തട്ടിപ്പിനെ പറ്റി അറിയില്ലായിരിക്കാമെന്നും സംശയിക്കുന്നു.

എതായാലും ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെയായിരുന്നു ഹിമവല്‍ദഭ്രന്റേ കേരളീയ സാംസ്‌കാരിക ലോകത്തേക്കുള്ള രണ്ടാംവരവ്. അന്ന് ഹിമവല്‍ അഗ്‌നി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്തിയ അദ്ദേഹം നിയമസഭാ തിരഞ്ഞടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തില്‍ 11 ല്‍ 10 സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പരസ്പരം സ്ഥാനമാനത്തിനു വേണ്ടിയുള്ള അവഹേളിക്കല്‍ , ദുഷിക്കല്‍ , കുറ്റം ചുമത്തല്‍ ,അഴിമതി എന്നിവ അഗ്‌നിയില്‍ ഉണ്ടാവില്ലെന്നായിരുന്നു സ്വാമിജിയുടെ അന്നത്തെ പ്രകടനപത്രിക. ജനത്തിന്റെ മനസ്സറിഞ്ഞു ജനത്തിനോടൊപ്പം നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് അഗ്‌നി. മറ്റുള്ള പാര്‍ട്ടിക്കാരെ പോലെ നടക്കാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരല്ല അഗ്‌നി സംഘം. അഗ്‌നി സംഘം എന്തെങ്കിലും വാഗ്ദാനം തന്നിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കിയിരിക്കും മറിച്ചു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലങ്കില്‍ അഗ്‌നിയുടെ നേതാക്കള്‍ ആ സ്ഥാനം രാജിവെച്ചിരിക്കും. ജനങ്ങളെ കാലങ്ങളായി പറഞ്ഞു പറ്റിക്കുന്ന പാര്‍ട്ടി നേതാക്കളുടെ കപടത കണ്ടു മടുത്ത കേരളീയ യുവജനത്തിന്റെ പ്രതികരണമാണ് അഗ്‌നി തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

കേരളീയ ജനതയ്ക്ക് സത്യസന്ധതയുടെയും സംസ്‌കാരത്തിന്റെയും ഒരു പുതിയ അനുഭവമായിരിക്കും അഗ്‌നി സംഘം എന്നുള്ളതില്‍ സംശയിക്കേണ്ടതില്ല. എല്ലായ്‌പ്പോഴും ജനങ്ങളെ സേവിക്കുക, ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവരുടെ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുക എന്നതാണ് അഗ്‌നി സംഘത്തിന്റെ ലക്ഷ്യം. ഒരു മത സംഘടനകളുമായും അഗ്‌നിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. തിരഞ്ഞടുപ്പില്‍ തോറ്റാലും ജയിച്ചാലും അഗ്‌നി ജനനന്മക്കു വേണ്ടി പ്രവര്‍ത്തിക്കും. ആരുടെയും കുറ്റം പറഞ്ഞു അഗ്‌നിക്ക് ഒരു സ്ഥാനവും നേടണ്ട. അഗ്‌നി ജനത്തിന്റെ വേലക്കാരാണ് അല്ലാതെ വോട്ടു വാങ്ങി വിജയിച്ചതിനു ശേഷം ജനത്തിനെ അടിമയാക്കുന്ന സ്ഥിരം പരിപാടി അഗ്‌നി കാണിക്കില്ല. യുവാക്കളാണ് ലോകത്തിന്റെ ഭാവി. യുവാക്കള്‍ക്ക് മാത്രമേ പുതു ജീവനും പുതുമകളും ലോകത്തിനു നല്കാന്‍ സാധിക്കു, അതിനാല്‍ യുവാക്കള്‍ തന്നെയായിരിക്കും അഗ്‌നിയുടെ നേതാക്കളെന്നും കക്ഷി പ്രഖ്യാപിച്ചിരുന്നു.  എന്നിട്ട് എന്തായി എന്നു ചോദിച്ചാല്‍ എല്ലാം മായയായിരുന്നു എന്നായിരിക്കും ഇപ്പോള്‍ ഹിമവല്‍ദദ്രന്റെ ഉത്തരം.

Jun 8, 2011

The eruption that shook Chile and Argentina

AFP PHOTO / Chilean Air Force

This handout picture released by the Chilean Air Force shows the cloud of ash billowing from Puyehue volcano near Osorno in southern Chile, 870 km south of Santiago, taken on June 5, 2011. Puyehue volcano erupted for the first time in half a century on June 4, 2011, prompting evacuations for 3,500 people as it sent a cloud of ash that reached Argentina. The National Service of Geology and Mining said the explosion that sparked the eruption also produced a column of gas 10 kilometers (six miles) high, hours after warning of strong seismic activity in the area.

Jun 3, 2011

Can You Believe This


Boyanka Angelova, daughter of world renowned NADIA COMANECI